ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാഗവതം പഞ്ചമ സ്കന്ധം (തുടർച്ച )


മഹാഭാഗവതം പഞ്ചമ സ്കന്ധം (തുടർച്ച )
നരക വർണ്ണന


ശ്രീ ശുകൻ പറഞ്ഞു 'സത്വദി ഗുണഭേദങ്ങൾ കൊണ്ട് കർത്താവിന്‍റെ ശ്രദ്ധയും മൂന്നു വിധത്തിലാകുന്നു തന്മൂലംകർമ്മഗതിയും വ്യത്യസ്തമായി തീരുന്നു. അജ്ഞാനം മൂലം ശ്രദ്ധാഭേദത്തോടെ വേദവിരുദ്ധങ്ങളായ കർമ്മങ്ങൾമോഹത്താൽ ചെയ്തു കൂട്ടുന്നു. അതിന്‍റെ ഫലമായി നരകത്തെ പ്രാപിക്കുന്നു. നരകങ്ങൾ പല വിധമുണ്ടെങ്കിലുംപ്രധാനപ്പെട്ടവ ഇരുപത്തെട്ടും ചിലർ ഇരുപത്തൊന്നുമായി വിവക്ഷിക്കുന്നു

നരകങ്ങൾ കുറ്റകൃത്യത്തിന്‍റെ വ്യാപ്തിയും സ്വഭാവവും അനുസരിച്ച് പലതായി വേർതിരിച്ചിരിക്കുന്നു

1. പരധനം, പരദാരം, പുത്രന്മാർ മുതലായവ അപഹരിക്കുന്നവരെ യമഭടന്മാർ കാല പാശം കൊണ്ട്ബന്ധിച്ചു 'താമിസ്രം' എന്ന നരകത്തിൽ കൊണ്ടുചെന്നിടുന്നു. അന്നപാനാദികൾ ലഭിക്കാതെയുംയമഭടന്മാരുടെ താഡനമേറ്റും അവരവിടെ മോഹാലസതയിൽ ആണ്ടു കിടക്കുന്നു.

2. യാതൊരുവനാണോ പരഭാര്യയെ വഞ്ചനയിലൂടെ അനുഭവിക്കുന്നവൻ അവൻ 'അന്ധതാ മിസ്രം' എന്നനരകത്തിലെത്തപ്പെടുന്നു. അവിടെ അവൻ പ്രജ്ഞയും, ബുദ്ധിയും കാഴ്ചയും നഷ്ടപ്പെട്ട് മരം പോലെകിടക്കേണ്ടി വരുന്നു അതുകൊണ്ടാണ് ആ പേരു വന്നത്.

3. ഭാര്യാ പുത്രാദികളിലും, ശരീരത്തിലും അഭിമാനം വെച്ചു പുലർത്തി ജീവദ്രോഹം ചെയ്യുന്നവൻ'രൗരവം' എന്ന നരകത്തിൽ പതിക്കുന്നു അവിടെ അവൻ ദ്രോഹിച്ചവർ രുരുക്കളായി (കരി മാനുകൾ)വന്ന് അവനെ അതേവിധം ഹിംസിക്കുന്നു.

4. സ്വശരീരം നിലനിർത്തുവാൻ പ്രാണി ഹിംസ ചെയ്യുന്നവൻ മഹാ രൗരവമെന്ന നരകത്തിൽ പതിക്കുന്നുഅവിടെ ക്രവ്യാദങ്ങൾ എന്നു പേരോടുകൂടിയ രുരുക്കൾ അവനെ തുണ്ടു തുണ്ടായി കടിച്ചു കീറിതിന്നുന്നു.

5. പക്ഷി മൃഗാദികളെ നിർദാക്ഷണ്യം ജീവനോടെ വറുത്തു തിന്നുന്നവൻ 'കുംഭീ പാകം' എന്നനരകത്തിൽ എത്തിച്ചേരുന്നു യമകിങ്കരന്മാർ അവനെ തിളയ്ക്കുന്ന എണ്ണയിലിട്ടു വിറക്കുന്നു

6. മാതാപിതാക്കളെയും ബ്രാഹ്മണരെയും വേദങ്ങളെയും ദ്രോഹിക്കുന്നവൻ പതിനായിരം യോജനചുറ്റളവും മുകളിലും താഴെയും അഗ്നി ജ്വലിച്ചു കൊണ്ടിരിക്കുന്നതുമായ ചുട്ടു പഴുത്ത ചെമ്പുതകിട്‌പാകിയതുമായ കാലസൂത്ര നരകത്തിൽ എത്തി ചേരുന്നു അവിടെ അവൻ വിശപ്പും ദാഹവുംസഹിക്കാനാവാതെ ദഹിക്കപെട്ടു, ഒരു പശുവിന്‍റെ രോമങ്ങളുടെയത്രയും തുല്യമായ കാലയളവിൽഅവിടെ കിടന്നു നരകിക്കുന്ന.

7. ആപത്തില്ലാതെ തന്നെ വേദമാർഗത്തിൽ നിന്ന് വ്യതിചലിച്ചു നടക്കുന്ന പാ ഖണ്ഡന്മാർ അസിപത്രവനത്തിലെത്തി ചേരുന്നു. അവിടെ വെച്ച് യമ ഭടന്മാർ അവനെ ചാട്ടവാറുകൊണ്ട് അടിക്കുന്നു.

8. തെറ്റു ചെയ്യാത്തവനെ ശിക്ഷിക്കുന്ന രാജാവോ, രാജപുരുഷനും, ബ്രാഹ്മണരെ ദ്രോഹിക്കുന്നവരുംസുകര മുഖ നരകത്തിൽ പതിക്കുന്നു. അവിടെവെച്ചു യമ ഭടന്മാർ അവനെ ഞെക്കി പിഴിഞ്ഞ്കരിമ്പിൻ ചണ്ടിയാക്കുന്നു വേദന സഹിയാതെ അവൻ വാവിട്ടു കരയുന്നു

9. ഈശ്വര കല്പിതമായ ഉപജീവനത്തെ ആശ്രയിച്ചു കഴിയുന്നവനേയും നിരപരാധികളെയും,ജീവജാലങ്ങളെയും ഹിംസിക്കുന്നവൻ അന്ധകൂപമെന്ന നരകത്തിൽ പതിക്കുന്നു അവിടെവെച്ചു അവൻഹിംസിച്ചവർ അവനെ പീഡിപ്പിക്കുന്നു അന്ധകാരാവൃതമായ ആ കൂപത്തിൽ നിന്ന് രക്ഷപ്പെടാനാവാതെനിദ്രയും സുഖവുമില്ലാതെ കുല്സിത ശരീരത്തിലെന്നപോലെ കഴിയുന്നു.

10. ശാസ്ത്രോക്തമായ പഞ്ച യജ്ഞങ്ങളെ അനുഷ്ഠിക്കാത്തവരും, കാക്കകളെ പോലെ അന്യർക്ക്നൽകാതെ ഭുജിക്കുന്നവരും 'കൃമി ഭോജന' നരകത്തിൽ പതിക്കുന്നു. അവിടെ അവൻ കൃമിയായി തീർന്നുമറ്റുകൃമികളാൽ ഭുജിക്കപ്പെടുന്നു

11. ആപത്തൊന്നുമില്ലാത്ത സമയത്തു് ബ്രാഹ്മണരുടെയോ, മറ്റുള്ളവരുടെയോ ധനം തട്ടിപ്പറിച്ചുഉപജീവനം കഴിക്കുന്നവർ 'സംദശം' എന്ന നരകത്തിൽ പതിക്കുന്നു. അവിടെവെച്ചു അവനെ യമഭടന്മാർചുട്ടുപഴുത്ത ഇരുമ്പു ദണ്ഡ് കൊണ്ട് പൊള്ളിക്കുന്നു

12. അഗമ്യനായ പുരുഷനെ പ്രാപിക്കുന്ന സ്ത്രീയും അത്തരം സ്ത്രീയെ പ്രാപിക്കുന്ന പുരുഷനും 'തപസുർമ്മി' നരകത്തിൽ പതിക്കുന്നു. അവിടെവെച്ച് യമഭടന്മാർ അവരെ ചുട്ടു പഴുത്ത ഇരുമ്പു ദണ്ഡുകളെകൊണ്ട് ആലിംഗനം ചെയ്യിക്കുന്നു

13. യാതൊരു വകതിരിവുമില്ലാതെ ലഭിക്കുന്ന സ്ത്രീകളെയെല്ലാം പ്രാപിക്കുന്നവൻ 'വജ്ര കണ്ടകശാലമലി' നരകത്തിൽ പതിക്കുന്നു അവിടെവെച്ചു യമഭടന്മാർ അവരെ വജ്രം പൊലെ മൂർച്ചയുള്ളമുള്ളുകളോട് കൂടിയ ഇല വുമരത്തിൽ കയറ്റി ഇറക്കി വലിക്കുന്നു


14. രാജകുലത്തിൽ പിറന്നവരായാൽ പോലും ധർമ്മ മര്യാദകളെ ഭേദിച്ച് അനീതി ചെയ്യുന്നവർ'വൈതരണി' എന്ന നരകത്തിൽ പതിക്കുന്നു. അവിടെവെച്ചു അവർ തങ്ങൾ ചെയ്ത പാപ കർമ്മങ്ങളെകുറിച്ചോർത്തു രക്തം മലം മാംസം എല്ല് മേദസ്സ് മൂത്രം മുടി വസ ഇവ നിറഞ്ഞ നദിയിൽ കിടന്ന്ദുഃഖിക്കേണ്ടി വരുന്നു

15. ആചാരാനുഷ്ഠാനങ്ങളെ വെടിഞ് വേശ്യാ സ്ത്രീയെ ഭാര്യയായി വെച്ച് മൃഗങ്ങളെ പോലെജീവിക്കുന്നവൻ 'പൂയോദം' എന്ന നരകത്തിൽ പതിക്കുന്നു. അവിടെ മലം, മൂത്രം, കഫം ഇവ കലർന്നനിന്ദ്യ പദാർത്ഥങ്ങളെ അവന് കഴിക്കേണ്ടി വരുന്നു

16. ശ്വാക്കൾ, കഴുതകൾ ഇവയെ വളർത്തി ഉപജീവനം കണ്ടെത്തുകയും നായാട്ടിലേർപ്പെടുകയും ശാസ്ത്രവിഹിതങ്ങളല്ലാത്ത സന്ദർഭത്തിൽ ഹിംസ നടത്തുകയും ചെയ്യുന്ന അധമ ബ്രാഹ്മണർ 'സാരമേയോദനം'എന്ന നരകത്തിൽ പതിക്കുന്നു അവിടെ വജ്ര ദംഷ്ട്രങ്ങളോട് കൂടിയതും, ശ്വാന രൂപത്തോട് കൂടിയതുമായഎഴുന്നൂറ്റി ഇരുപത് കിങ്കരന്മാർ അവനെ കടിച്ചു വലിക്കുന്നു.

17. കപട യാഗങ്ങൾ നടത്തി മൃഗങ്ങളെ ബലിയർപ്പിക്കുന്നവൻ 'വൈശസം' എന്ന നരകത്തിൽ പതിക്കുന്നു.

18. കാമർത്തി കൊണ്ട് സ്വഭാര്യയെ കൊണ്ട് രേതസ്സ് പാനം ചെയ്യിക്കുന്ന ബ്രാഹ്മണാധമൻ 'രേതകുണ്ഡ നരകത്തിൽ 'പതിക്കുന്നു.

19. കള്ളസ്സാക്ഷി പറയുകയും, ക്രയ വിക്രയാദികളിൽ ഏർപ്പെടുമ്പോഴോ, ദാനം ചെയ്യുമ്പോഴോ അസത്യംപറയുന്നവർ മരണാനന്തരം യാതൊരാലംബനവുമില്ലാത്ത 'അവിചീമതെന്ന' നരകത്തിൽ പതിക്കുന്നു. കാഴ്ചയിൽ ജലനിരപ്പ് പോലെ തോന്നപ്പെടുമെങ്കിലും അവടൊന്നുമില്ലാത്തതും കുർത്ത കല്ലുകൾ മാത്രമുള്ളനരകത്തിലേക്ക് അവനെ മലമുകളിൽ നിന്നും തല കീഴായി തള്ളിയിടുന്നു.

20. വ്രതാനുഷ്ഠാനത്തോടു കുടിയിരിക്കെ ബ്രാഹ്മണനോ പത്നിയോ, ക്ഷത്രിയ വൈശ്യന്മാരോ മദ്യപാനംചെയ്യുകയാണെങ്കിൽ അവർ 'അയപാന മെന്ന നരകത്തിൽ പതിക്കുന്നു യമഭടന്മാർ അവന്‍റെ മാറിൽ ചവിട്ടിനിന്ന്വായിൽ കാരിരുമ്പിൻ രസം ഒഴിച്ചു കൊടുക്കുന്നു.

21. അഹങ്കാരമത്തനായി ജ്ഞാനം, തപസ്സ് സദാചാരം എന്നിവകൊണ്ട് ഉയർന്നവരെബഹുമാനിക്കാതിരിക്കുന്നവൻ 'ക്ഷാര കർദ്ദമം' എന്ന നരകത്തിൽ തലകീഴായി പതിച്ചു കഠിന വേദനകൾഅനുഭവിക്കേണ്ടി വരുന്നു

22. നരമേധം കൊണ്ട് ദുര്‍ദേവതകളേ പൂജിക്കുന്നവൻ ''രക്ഷോ ഗണ ഭോജനം' എന്ന നരകത്തിൽ പതിച്ചു അവൻകൊന്നവർ രക്ഷോഗണങ്ങളായി വന്ന് 'അവന്‍റെ രക്തം കുടിക്കുകയും ആയുധങ്ങൾ കൊണ്ട് മുറിപ്പെടുത്തുകയുംചെയ്യുന്നു

23. കാട്ടിലോ നാട്ടിലോ ജീവിക്കുന്ന നിരപരാധികളായ ജീവികളെ കെണിവെച്ചു പിടിച് ശൂലം ചരട് ഇവയാൽബന്ധിച്ചു ക്രീഡിക്കുന്നവൻ മരണാനന്തരം 'ശൂലപ്രോതം ' എന്ന നരകത്തിൽ പതിച്ചു കഴുകൻ പരുന്ത് ഇവയുടെപീഡനങ്ങൾ ഏൽക്കേണ്ടി വരുന്നു

24. സർപ്പങ്ങളെപ്പോലെ മനുഷ്യരെയും ജീവികളെയും സദാ ദ്രോഹിച്ചു കഴിയുന്നവൻ 'ദനശുകം' എന്ന നരകത്തിൽപതിച്ചു അഞ്ചും ഏഴും ശിരസ്സുള്ള സർപ്പങ്ങൾ മാളത്തിലകപ്പെട്ട എലിയെപ്പോലെ അവനെ ഉപദ്രവിക്കുന്നു.

25. ഇഹലോകത്തു ജീവജാലങ്ങളെ പൊട്ടക്കുഴികളിലും, ഗുഹകളിലും കാരാഗൃഹങ്ങളിലും ഇട്ടടക്കുന്നവൻമരണാനന്തരം 'അവട നിരോധമെന്ന. നരകത്തിൽ പീഡിപ്പിക്കപ്പെടുന്നു

26. ഗൃഹത്തിലെത്തുന്ന അതിഥിയോട് അപമര്യാദയോടെ പെരുമാറുന്നവൻ 'പര്യാവർത്തന മെന്ന 'നരകത്തിൽപതിക്കുന്നു അവന്‍റെ നേത്രങ്ങൾ പരുന്തുകൾ കഴുകന്മാർ കാക്കകൾ ഇവ കൊത്തി വലിക്കുന്നു

27. ധനാഢ്യനെന്ന അഹങ്കാരം, എല്ലാവരെയും സംശയിക്കുക, പിശുക്കുകൊണ്ട് ദുഖിച്ചു കഴിയുക, ധനശേഖരണത്തിനായി ജീവിക്കുക മുതലായവയോടു കൂടിയാവൻ 'സൂചിമുഖം' എന്ന നരകത്തിൽ പതിക്കുന്നുയമകിങ്കരന്മാർ അവനെ തുന്നൽ പണിക്കാരൻ തുണിയെന്ന പോലെ ശരീരമാസകലം സൂചികൊണ്ട് തുളച്ചുതുന്നികെട്ടുന്നു.

ശുഭം.

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories